മകളെ നിൻ മാറിൽ തളച്ചിട്ടു നീയാ-
മനസ്സിൽ അച്ഛനെ കൊന്നു തള്ളി...
ജന്മം കൊടുത്തോരെൻ ഹൃദയരക്തത്തെ
ജന്മശത്രുവാക്കി മാറ്റി നീയും...
അറപ്പുതോന്നുന്നു നിൻ അധരങ്ങൾ മൊഴിയുന്ന-
അസത്യത്തിൻ വിഷപ്പുക കണ്ടിടുമ്പോൾ!
പതിവ്രതയെന്നൊരു മുഖമൂടിയിട്ടൊരു
പൈശാചികത തൻ പ്രതിരൂപമേ...
വിശുദ്ധബന്ധങ്ങൾ വെറും മണ്ണുവാരി നീ
വികൃതമാക്കുന്നൊരട്ടഹാസം...
അമ്മയെന്നോതാൻ നിനക്കെന്തു യോഗ്യത-
അമ്മയല്ല നീ വെറും ഭസ്മാസുരൻ!
വിശ്വസിച്ചേൽപ്പിച്ച കുടുംബത്തിൻ തറക്കല്ല്
വിദ്വേഷത്തീയിട്ടു നീ തകർത്തു...
എൻ മകൾ ചൊല്ലുന്ന കള്ളാരോപണങ്ങളിൽ
എന്റെ ആത്മാവ് പിടയുന്നു നിത്യം...
ഒരുനാളീ വിധി നിന്നെ തേടിവരും-
അന്നു നീ ഓടാൻ ഇടമില്ലാതെ വെന്തുരുകും!
ഫെബ്രുവരി/19/2026

Comments
Post a Comment