ആദ്യാനുരാഗത്തിൻ ആതിര രാത്രിയിൽ
ആത്മാവിൻ ദാഹങ്ങൾ പൂത്തു നിന്നു...
ഒരു സ്വർണ്ണ മഞ്ചത്തിൽ ഒന്നായ് ലയിച്ചപ്പോൾ
ഒരു കോടി സ്വപ്നങ്ങൾ മിഴി തുറന്നു...
നീയെന്റെ നെഞ്ചിലെ താളമായ് മാറിയ-
നിർവൃതി തുളുമ്പുന്ന വേളയല്ലോ!
പട്ടുടുപ്പിൻ തുമ്പു തെന്നി മാറിയ നേരം
പൗർണ്ണമി തിങ്കളും നാണിച്ചു പോയി...
കുളിർമഞ്ഞു പെയ്യുന്നൊരപ്സരസ്സു പോലെ നീ
കുതറി മാറാതെന്റെ കൈക്കുള്ളിൽ വന്നു...
അധരങ്ങൾ മധുരമായ് മൊഴിഞ്ഞൊരാ മന്ത്രങ്ങൾ-
അനുഭൂതി തൻ നറുമഴയായ് മാറി!
പിച്ചകപ്പൂവിൻ ഗന്ധം പടർന്നൊരാ ശയ്യയിൽ
പിച്ച വച്ചോടി നാം ശൃംഗാരവീഥിയിൽ...
ഉടലുകൾ തമ്മിലൊരുയർപ്പായി മാറുമ്പോൾ
ഉയരങ്ങളിൽ നാം പറന്നുയർന്നു...
വയലാറിൻ തൂലിക വിറയ്ക്കുന്ന ലഹരിയായ്-
ഹൃദയങ്ങളിൽ രാഗലഹരി പടർന്നു!
സെപ്റ്റംബർ/03/2013

Comments
Post a Comment