അഗ്നിസാക്ഷിയായ് ഞാൻ ചാർത്തിയ താലിയുണ്ടല്ലോ-
അതെന്റെ പ്രാണനെ വരിഞ്ഞ മുറുക്കിയ ചങ്ങലയായിരുന്നു!
എന്റെ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങിയ രാവുകളിൽ
അന്യന്റെ ഗന്ധം നീ സ്വപ്നം കണ്ടിരുന്നുവോ?
പകുത്തു നൽകിയ ആത്മാവിന്റെ ഓരോ തുടിപ്പിലും
വിഷം പുരട്ടിയ ചതി നീ ഒളിപ്പിച്ചു വെച്ചു.
എന്റെ കൂരയിലെ വിളക്കായി നീ നിന്നപ്പോൾ-
പുറത്തെ ഇരുട്ടിൽ നീ വേറൊരു തീ തിരയുകയായിരുന്നു!
വിശ്വാസമെന്ന പവിത്രമാം നൂലിഴകളെ
നീ നിന്റെ അഹന്തയാൽ അറുത്തെറിഞ്ഞു.
ഇന്നീ തകർന്ന വീടിന്റെ ചുവരുകളിൽ-
നിന്റെ ചിരി ഒരു പരിഹാസമായി മുഴങ്ങുന്നു!
പോകുക... നിന്റെ പാപങ്ങൾ പൂക്കുന്ന മറുതീരത്തേക്ക്!
പക്ഷേ, ചതിച്ചു നേടിയ സുഖങ്ങളുടെ ഇടനാഴികളിൽ-
ഞാൻ തന്ന സ്നേഹത്തിന്റെ നീറ്റൽ നിന്നെ പിന്തുടരും.
ഒരിക്കൽ നീയും തനിച്ചാകുന്നൊരു നാൾ വരും;
അന്ന് നിന്റെ ഓർമ്മകളിൽ ഞാൻ തന്ന സ്നേഹത്തിൻറെ-
ആഴത്തെ ഓർത്ത് നീ നീറിപ്പുകയും!
ഫെബ്രുവരി/28/2025

Comments
Post a Comment