നിലാവിന്റെ ഏകാന്തത

പെയ്തു തോരാത്ത കനവുകൾക്കിടയിൽ

നാം പങ്കുവെച്ചൊരു നിലാവുണ്ടായിരുന്നു.

ഇന്നത് എന്റെ ജനാലയ്ക്കൽ വന്നു നിൽക്കുന്നത്

വെറുമൊരു വെളിച്ചമായല്ല, നിന്റെ ഓർമ്മയായാണ്.

 

നക്ഷത്രങ്ങൾ പോലും ഉറങ്ങുന്ന ഈ യാമത്തിൽ,

വെള്ളി വെളിച്ചം പുതച്ചു നിൽക്കുമ്പോൾ

നിന്റെ സാമീപ്യത്തിന്റെ കുളിരറിയുന്നു,

നീയരികിലില്ലെന്ന കയ്പ്പേറിയ സത്യത്തിലും!

 

അകലങ്ങളിലിരുന്ന് നീയും കാണുന്നുണ്ടാവാം-

ഇതേ നിലാവിനെ, ഇതേ മൗനത്തെ.

രണ്ടു തീരങ്ങളിലായി നമ്മെ തളച്ചിട്ടപ്പോഴും

ഈ നിലാവു മാത്രം നമുക്കിടയിൽ പാലമിടുന്നു.

 

ആരും കാണാത്ത എന്റെ ഏകാന്തതയിൽ

നീ തന്ന പ്രണയത്തിന്റെ തിളക്കം മാത്രം.

നിലാവായ് നീ പെയ്തിറങ്ങുമ്പോൾ

ഞാൻ ആ വെളിച്ചത്തിൽ തനിച്ചാകുന്നു!

ജൂലൈ/27/2024











പെയ്തു തോരാത്ത കനവുകൾക്കിടയിൽ നാം പങ്കുവെച്ചൊരു നിലാവുണ്ടായിരുന്നു. ഇന്നത് എന്റെ ജനാലയ്ക്കൽ വന്നു നിൽക്കുന്നത് വെറുമൊരു വെളിച്ചമായല്ല, നിന്റെ ഓർമ്മയായാണ്. നക്ഷത്രങ്ങൾ പോലും ഉറങ്ങുന്ന ഈ യാമത്തിൽ, വെള്ളി വെളിച്ചം പുതച്ചു നിൽക്കുമ്പോൾ നിന്റെ സാമീപ്യത്തിന്റെ കുളിരറിയുന്നു, നീയരികിലില്ലെന്ന കയ്പ്പേറിയ സത്യത്തിലും! അകലങ്ങളിലിരുന്ന് നീയും കാണുന്നുണ്ടാവാം- ഇതേ നിലാവിനെ, ഇതേ മൗനത്തെ. രണ്ടു തീരങ്ങളിലായി നമ്മെ തളച്ചിട്ടപ്പോഴും ഈ നിലാവു മാത്രം നമുക്കിടയിൽ പാലമിടുന്നു. ആരും കാണാത്ത എന്റെ ഏകാന്തതയിൽ നീ തന്ന പ്രണയത്തിന്റെ തിളക്കം മാത്രം. നിലാവായ് നീ പെയ്തിറങ്ങുമ്പോൾ ഞാൻ ആ വെളിച്ചത്തിൽ തനിച്ചാകുന്നു! അഖിൽചന്ദ്രിക നെടുമങ്ങാട് തിരുവനന്തപുരം  നന്ദി.










Comments